ഇന്ത്യയിൽ ആദ്യമായി ഉപഭോക്താവിൻ്റെ വ്യക്തി വിവരങ്ങൾ പൊലീസിന് കെെമാറി ഫേസ്ബുക്ക് . തിരുവനന്തപുരത്ത് മനഃശാസ്ത്രജ്ഞയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കറുടെ വിവരങ്ങളാണ് മെറ്റ സൈബർ പൊലീസിന് കൈമാറിയത്. വിവരങ്ങൾ ലഭ്യമാക്കണമെന്ന സൈബര്‍ പൊലീസിൻ്റെ ആവശ്യം അംഗീകരിച്ച് മെറ്റ വിവരങ്ങൾ നൽകുകയായിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇന്ത്യയില്‍ ആദ്യമായാണു ഫേസ്ബുക്ക് അവരുടെ ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നു കൈമാറുന്നത്.
ഉപഭോക്താവിൻ്റെ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ച ഫേസ്ബുക്കിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോടതി തീരുമാനിച്ചതിനു പിന്നാലെയാണ് മെറ്റ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയത്. കേസ് അന്വേഷിക്കുന്ന സെെബർ പൊലീസിന് വിവരങ്ങൾ കെെമാറാൻ ഫേസ്ബുക്ക് തീരുമാനിക്കുകയായിരുന്നു. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങളാണ് മെറ്റ കെെമാറാമെന്ന് അറിയിച്ചിരിക്കുന്നത്.
പാകിസ്ഥാനില്‍ നിന്നുള്ള ഐപി മേല്‍വിലാസം ഉപയോഗിച്ചാണ് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇവരുടെ വിവരങ്ങൾ. വാട്‌സാപ് നല്‍കാത്തതിനാല്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാൽ ഉപഭോക്താവിൻ്റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വാട്‌സാപ് ഉടമസ്ഥത വഹിക്കുന്ന മെറ്റ കെെക്കൊണ്ടത്. ഇതിനെതിരെയാണ് കോടതി കർശന നടപടികളുമായി രംഗത്തെത്തിയത്.
