dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

താരിഫ് യുദ്ധം കാനഡയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും രാജ്യം പിടിച്ചെടുക്കാനും; ട്രൂഡോ

Reading Time: < 1 minute

ഒട്ടാവ: കാനഡയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു. കാനഡ പിടിച്ചെടുത്ത് യുഎസിനോട് ചേര്‍ക്കാനുള്ള അടവാണിതെന്നും ട്രൂഡോ ആരോപിച്ചു.ട്രംപ് കനേഡിയന്‍ ഊര്‍ജ്ജ ഇറക്കുമതിക്ക് 10% ഉം മറ്റെല്ലാറ്റിനും 25% ഉം തീരുവ ചുമത്തി മണിക്കൂറുകള്‍ക്ക് ശേഷം, ഒട്ടാവ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ടയറുകള്‍, പഴങ്ങള്‍, വൈന്‍ എന്നിവയുള്‍പ്പെടെ 30 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ യുഎസ് ഇറക്കുമതിക്ക് 25% തീരുവ തിരിച്ചും ചുമത്തിയിരുന്നു. ആവശ്യമെങ്കില്‍ യുഎസില്‍ നിന്നുള്ള 125 ബില്യണ്‍ ഡോളര്‍ ഇറക്കുമതിക്ക് മേല്‍ 21 ദിവസത്തിനകം നികുതി ചുമത്തുമെന്ന ഭീഷണിയും ട്രൂഡോ മുഴക്കിയിട്ടുണ്ട്. ”അദ്ദേഹം ആഗ്രഹിക്കുന്നത് കനേഡിയന്‍ സമ്പദ്വ്യവസ്ഥയുടെ പൂര്‍ണ്ണമായ തകര്‍ച്ച കാണാനാണ്, കാരണം അത് നമ്മെ പിടിച്ചെടുക്കുന്നത് എളുപ്പമാക്കും. അദ്ദേഹം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ നമുക്ക് സ്വയം വിഡ്ഢികളാകാനാവില്ല. നമ്മള്‍ ഒരിക്കലും 51-ാമത്തെ സംസ്ഥാനമാകില്ല,’ ട്രൂഡോ കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായി സഹകരിക്കാന്‍ ശ്രമിക്കുകയും സഖ്യകക്ഷികളുമായി വ്യാപാര തര്‍ക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതില്‍ എന്താണര്‍ത്ഥമെന്നും ട്രൂഡോ ചോദിച്ചു. ‘ഇന്ന് അമേരിക്ക അവരുടെ ഏറ്റവും അടുത്ത പങ്കാളിയും സഖ്യകക്ഷിയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തുമായ കാനഡയ്ക്കെതിരെ ഒരു വ്യാപാര യുദ്ധം ആരംഭിച്ചു. അതേസമയം, നുണയനും കൊലപാതകിയും സ്വേച്ഛാധിപതിയായ വ്ളാഡിമിര്‍ പുടിനെ പ്രീതിപ്പെടുത്തുന്നതിനും റഷ്യയുമായി പോസിറ്റീവായി പ്രവര്‍ത്തിക്കുന്നതിനും അവര്‍ സംസാരിക്കുന്നു,’ ട്രൂഡോ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *