ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ബെറിൽ ചുഴലിക്കാറ്റിൽ കരീബിയൻ രാജ്യങ്ങൾ വിറങ്ങലിച്ചിരിക്കുകയാണ്. ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കൻ തീരത്തേക്ക് അടുക്കുകയാണ്. കൊടുങ്കാറ്റിന്റെ ഏറ്റവും ഉയർന്ന് വിഭാഗമായ കാറ്റഗറി-5-ലാണ് ബെറിൽ ഉൾപ്പെട്ടിട്ടുള്ളത്. കാറ്റ് ദിശ മാറുമ്പോഴും നഷ്ടങ്ങളുടെ ഇരുണ്ട പാത അവശേഷിക്കുകയാണ്. യൂണിയൻ ഐലൻഡിൽ വീശിയടിച്ച ബെറിൽ ദ്വീപിനെയൊന്നാകെ ശിഥിലമാക്കി. സെൻ്റ് വിൻസെൻ്റിനും ഗ്രനേഡൈൻസിനും സമീപം സ്ഥിതി ചെയ്യുന്ന ദ്വീപിലെ മിക്ക കെട്ടിടങ്ങളും തകർന്നു. ചിലത് നിലം പൊത്താറായി നിൽക്കുന്നു. ഭീതി വീശിയിച്ച ഇരുണ്ട രാത്രിയെ നേരിട്ടതിന്റെ ഞെട്ടലിലാണ് ജനങ്ങൾ. അതേ സമയം ജമൈക്കയിലേക്കും മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഗ്ലോബൽ അഫയേഴ്സ് കാനഡ.
മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഗ്രെനഡയിലെ കാരിയാകു, പെറ്റൈറ്റ് മാർട്ടിനിക് ദ്വീപുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബെറിൽ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക് അടുങ്ങുന്നുവെന്നാണ് യുഎസ് നാഷണൽ ഹറികെയ്ൻ സെൻ്റർ (NHC) പറയുന്നത്.
2017-ൽ വീശിയടിച്ച മരിയ ചുഴലിക്കാറ്റാണ് ഇതിന് മുൻപ് മേഖലയെ ബാധിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റ്. ഡൊമിനിക്ക, പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ഐലൻഡ്‌സ്, കരീബിയയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് മരിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. കാറ്റഗറി-5-ൽ പെട്ട മരിയ ചുഴലിക്കാറ്റ് 3,059 പേരുടെ ജീവനാണ് കവർന്നത്. 2,975 മരണവും പ്യൂർട്ടോ റിക്കോയിലായിരുന്നു.
മണിക്കൂറിൽ 240 കിലോമീറ്റർ വേഗത; ബെറിൽ ചുഴലിക്കാറ്റിൽ കനേഡിയന്മാർക്ക് യാത്രാ മുന്നറിയിപ്പ്

Reading Time: < 1 minute