ഏറെ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നപ്പോൾ അപ്രതീക്ഷിത വിധിയാണ് കേരളത്തിലുണ്ടായത്. ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ശശി തരൂരിന് കടുത്ത മത്സരമാണ് അവസാനം വരെ രാജീവ് ചന്ദ്ര ശേഖർ നൽകിയത്. യുഡിഎഫും ബിജെപിയും മികച്ച മുന്നേറ്റം നടത്തിയപ്പോൾ തകർന്നടിഞ്ഞത് എൽഡിഎഫ് ആണ്.
വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ വിവിധയിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്തിരുന്നു. പ്രത്യേകിച്ച് പോസ്റ്റൽ വോട്ട് എണ്ണി കൊണ്ടിരുന്നപ്പോൾ കാസർഗോഡും, കണ്ണൂരും, മാവേലിക്കരയുമെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലീഡ് നൽകി. എന്നാൽ ഇവിഎമ്മിലേക്ക് കടന്നപ്പോൾ പലയിടത്തും അടി പതറുകയായിരുന്നു. കനത്ത മത്സരം പ്രതീക്ഷിച്ച പലയിടത്തും ലീഡുകൾ ഉയർന്നു കൊണ്ടിരുന്നു. കേരളം ഉറ്റു നോക്കിയ തൃശൂരും തിരുവനന്തപുരവും അവസാനം വരെ സസ്പെൻസുകൾ നിലനിർത്തി. തൃശൂരിൽ ആദ്യം ചെറിയ ലീഡുകളിൽ മുന്നിൽ നിന്നിരുന്ന വി എസ് സുനിൽകുമാർ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പിന്നീട് അങ്ങോട്ട് സുരേഷ് ഗോപിയുടെ തേരോട്ടം ആയിരുന്നു. ഒരു ഘട്ടത്തിൽ പോലും കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ ലീഡ് ചെയ്തില്ല എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. വ്യക്തമായ ലീഡ് ഉയർത്തി സുരേഷ് ഗോപി 70000 ലധികം വോട്ടുകൾ നേടിയാണ് ആധിപത്യം നിലനിർത്തിയത്. ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രമാണ് കേരളത്തിൽ ഉടലെടുക്കുന്നത്. മാത്രമല്ല ഇത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങളിലേക്കും കടക്കുമെന്ന് ഉറപ്പാണ്.
തിരുവനന്തപുരത്ത് ശശി തരൂരും രാജീവ് ചന്ദ്ര ശേഖരും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. അവസാന നിമിഷം വരെ വലിയ ഭൂരിപക്ഷത്തിൽ ലീഡ് നില തുടർന്ന രാജീവ് അവസാന ഘട്ടത്തിലാണ് അടിപതറിയത്. കോവളം ഉൾപ്പെടെയുള്ള തീര പ്രദേശങ്ങളാണ് തരൂരിനെ തുണച്ചത്. അവസാന ഘട്ടത്തിൽ 15000 ലധികം വോട്ടുകളുടെ ലീഡ് ഉയർത്തിയത്. ഇവിടെ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ്.
വയനാട്ടിൽ 2019 നു സമാനമായ രീതിയിൽ തന്നെയാണ് ഇന്നും തുടർന്നത്. രാഹുൽ ഗാന്ധി മികച്ച ഭൂരിപക്ഷം നിലനിർത്തിയാണ് തുടക്കം മുതലേ മുന്നേറിയത്. 4 ലക്ഷത്തോടടുത്ത നിൽക്കുകയാണ് നിലവിൽ രാഹുലിൻ്റെ ഭൂരിപക്ഷം. റായ്ബറേലിയിലെ രാഹുൽ വിജയിക്കുകയാണെങ്കിൽ ഒരു പാക്സ്ജെ വയനാട് ഉപ തിരഞ്ഞെടുപ്പിന് വേദിയാകുമെന്നാണ് വിലയിരുത്തൽ.
എവിടെ തോറ്റാലും വടകര ജയിക്കണം എന്നായിരുന്നു ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. എന്നാൽ തുടക്കം മുതലേ ഷാഫി പറമ്പിൽ ലീഡ് ചെയ്തു തുടങ്ങി. പാലക്കാട് നിന്നും വാടകരയിലേക്ക് മത്സരിക്കാനെത്തിയ ഷാഫിയെ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് പറയേണ്ടി വരും . കെ കെ ശൈലജ ടീച്ചർക്ക് വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. കേരളം ചരിത്രത്തിലാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സിറ്റിംഗ് എം എൽ എ മാർ തമ്മിൽ മത്സരിച്ചപ്പോൾ വിജയം തുണച്ചത് ഷാഫി പറമ്പിലിനെയാണ്. ഒരു ലക്ഷത്തിലധികം വോട്ടിൻറെ ഭൂരിപക്ഷം ആണ് ഷാഫി നിലവിൽ നേടിയിരിക്കുന്നത്. ആർ എം പിയും മുസ്ലിം ലീഗും കോൺഗ്രസും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിൻ്റെ വിജയമാണ് വടകരയിൽ കണ്ടത്. വടകരയിൽ ഉൾപ്പെടെ മികച്ച സ്ഥാനാർത്ഥികളെ ആനി നിരത്തിയ സി പി എമ്മിൻറെ പരാജയം പാർട്ടിക്ക് കൃത്യമായി മറുപടി പറയേണ്ടി വരും.
കേരള രാഷ്ട്രീയത്തിലെ രണ്ടു അതികായന്മാർ തമ്മിൽ പോരാടിയ കണ്ണൂരിൽ വിജയം സിറ്റിംഗ് എം പിയായ കെ സുധാകരനൊപ്പം തന്നെയാണ്. പാർട്ടി ജില്ലാ സെക്രട്ടറിയായ എം വി ജയരാജനെ കണ്ണൂർ കൈവിട്ടു. മുഖ്യ മന്ത്രി പിണറായി വിജയൻറെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് വരെ കെ സുധാകരൻ ലീഡ് നേടി എന്നത് ശ്രദ്ധേയമാണ്. കണ്ണൂരിൽ നിന്നും സുധാകരൻ രണ്ടാം തവണയും പാർലമെന്റിലേക്ക് പോകുമ്പോൾ ഇത് സിപിഎമ്മിന് സ്വന്തം തട്ടകത്തിൽ ഏറ്റ വലിയ തിരിച്ചടിയാണ്.
ലീഡ് നിലകൾ ഓരോ നിമിഷവും മാറി മറിയുന്നത് ആറ്റിങ്ങലിലാണ്. വ്യക്തമായ ഒരു ലീഡ് നിലനിർത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ വി ജോയിയും അടൂർ പ്രകാശും തമ്മിലുള്ള മത്സരം ഫോട്ടോ ഫിനിഷിംഗിലേക്ക് കടക്കുകയാണ്.
നിലവിൽ ആലത്തൂർ മാത്രമാണ് സിപിഎം ഏറെ നേരമായി ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ ഒരു തവണ മാത്രം ലീഡ് ഉയർത്തിയ രമ്യ ഹരിദാസ് പിന്നീടുള്ള ഘട്ടങ്ങളിൽ പിന്നോട്ട് പോയി. 18000 ത്തിലധികം വോട്ടുകളുടെ ലീഡ് ആണ് നിലവിൽ രാധാകൃഷ്ണനുള്ളത്.
മലപ്പുറവും പൊന്നാനിയും പതിവുപോലെ പച്ച പുതപ്പിച്ചു മുസ്ലിം ലീഗ്. യുഡിഎഫ് തങ്ങൾക്ക് നൽകിയ തങ്ങളുടെ കോട്ടകൾ സുരക്ഷിതമാക്കി നിലനിർത്തി. സമസ്തയുടെ വോട്ടുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് വേദിയയായ പൊന്നാനിയിൽ നാട്ടുകാരനായ അബ്ദുസമദ് സമദാനി വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിച്ചു. മണ്ഡലം മാറി മലപ്പുറത്തെത്തിയ റ്റി മുഹമ്മദ് ബഷീറും വിജയം ആവർത്തിച്ചു.
പൊന്നാനിയിൽ 225000 വും മലപ്പുറത്ത് 27000 വുമെന്നു നിലവിലെ ലീഡ് നില .
കാസർഗോഡ് ആദ്യ ഘട്ടത്തിൽ ചെറിയ വോട്ടുകൾക്ക് ലീഡ് ചെയ്ത എൽഡിഎഫിൻറെ എം വി ബാലകൃഷ്ണൻ പിന്നീട് താഴേക്ക് പോയി. രാജ് മോഹൻ നുണ്ണിത്താൻ വ്യക്തമായ ലീഡ് നിലർത്തി വീണ്ടും ലോക്സഭയിലേക്ക് പോകുകയാണ്.
രണ്ടു പാർലിമെന്റേറിയന്മാർ തമ്മിൽ ഏറ്റുമുട്ടിയ കോഴിക്കോട് എൽഡിഎഫിന് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ മികച്ച വിജയമാണ് സിറ്റിംഗ് എം പി കൂടിയായ എം വി രാഘവൻ നേടിയത്. നിലവിലെ ലീഡ് 140000 കടന്നിട്ടുണ്ട്. പാലക്കാട് ആദ്യ ഘട്ടങ്ങളിൽ ലീഡ് ഉയർത്തി വി കെ ശ്രീകണ്ഠനുമായി മത്സരം കാഴ്ചവെച്ച എ വിജയരാഘവൻ പിന്നീട് പുറകോട്ടു പോയി. 73000 ത്തിലധികം വോട്ടുകളുടെ ലീഡ് ആണ് നിലവിൽ പാലക്കാട് യുഡിഎഫിന് ഉള്ളത്
എറണാകുളത്ത് ഇത്തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഹൈബി ഈഡൻ മുന്നേറിയത്. ആദ്യ ഘട്ടം മുതൽ തന്റെ ആധിപത്യം നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി ഷൈൻ ടീച്ചർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. രണ്ടര ലക്ഷത്തോളം വോട്ടിൻറെ ഭൂരിപക്ഷമാണ് ഹൈബി ഈഡന് ലഭിച്ചത്
ഇടുക്കിയിൽ തുടക്കം മുതലേ ലീഡ് നിലനിർത്തിയ ഡീൻ കുര്യക്കോസ്സ് മികച്ച ഭൂരിപക്ഷത്തിൽ ഇത്തവണയും ലോക്സഭയിലേക്കെത്തി. 130000 വോട്ടിൻറെ ഭൂരിപക്ഷം നിലവിൽ ഹൈബി നേടിയിട്ടുണ്ട്
പത്തനംതിട്ടയിൽ തോമസ് ഐസക്കും ആന്റോ ആന്റണിയും തമ്മിൽ ആയിരുന്നു പ്രധാന മത്സരം. ബിജെപിയുടെ സ്ഥാനാർഥിയായെത്തിയ അനിൽ ആന്റണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 47000 ത്തിലധികം വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ആന്റോയുടെ വിജയം ഉറപ്പിച്ചിരിക്കുന്നത്.
എൽഡിഎഫിന്റെ ഏക സിറ്റിംഗ് സെറ്റ് ആയ ആലപ്പുഴയിൽ രണ്ടാം അംഗത്തിനിറങ്ങിയ എ എം ആരിഫ് എംപിക്ക് അടിപതറി. കോൺഗ്രസിനായി വന്നത് നാട്ടുകാരനും ടെഹ്‌സീയ നേതാവുമായ കെ സി വേണുഗോപാൽ. 62000 ത്തിൽ അധികം വോട്ടുകൾ കെ സി നിലവിൽ നേടിയിട്ടുണ്ട്
സിറ്റിംഗ് എം പിയും സിനിമ താരങ്ങളും തമ്മിൽ മത്സരിച്ച കൊല്ലത്ത് വിജയം നിലവിലെ എം പി യായ എൻ കെ പ്രേമചന്ദ്രനൊപ്പം തന്നെയാണ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ ചെറിയ ലീഡ് ഉയർത്തിയ മുകേഷ് പിന്ന്നെട ഇ വി സ് എണ്ണിയപ്പോൾ പിന്നിലേക്ക് പോയി. മികച്ച പാർലിമെന്റേറിയനായ പ്രേമ ചന്ദ്രൻ ഒരു ലക്ഷത്തിലധികം വോട്ടിൻറെ ഭൂരിപക്ഷം നേടിയാണ് വീണ്ടും പാർലമെൻ്റിലേക്ക് എത്തുന്നത്.
കേരളം കൈയ്യിലാക്കി യുഡിഎഫ്, തൃശൂരില്‍ സുരേഷ് ഗോപി, ആലത്തൂരില്‍ മാത്രം എല്‍ഡിഎഫ്
Reading Time: 3 minutes






