dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

പന്ത്രണ്ടാം ദിവസവും ‌‍അർജുനെ കണ്ടെത്താനായില്ല, ഒഴുക്കിൽപ്പെട്ട് മുങ്ങൽ വിദഗ്ധൻ, നാവികസേന രക്ഷപ്പെടുത്തി

Reading Time: < 1 minute

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അനിശ്ചിതത്വത്തിൽ. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ. എന്നാൽ ആറിലേറെ തവണ ഉ‍ഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ ഒരു തവണ ശരീരത്തിൽ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപ്പെട്ട ഈശ്വർ മൽപെയെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്.
അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായിരുന്നു ഇന്ന്. ട്രക്ക് ഉണ്ടാകാൻ ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിൽ നടത്തിയ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ ചെളിയും പാറയും മാത്രമാണ് കണ്ടത്. മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്ന് ദൗത്യ സംഘം അറിയിച്ചു. ബോട്ടുകളിലും പുഴയുടെ നടുക്ക് രൂപപ്പെട്ട മൺകൂനയിലുമായാണ് ദൗത്യ സംഘവും മത്സ്യത്തൊഴിലാളികളും തമ്പടിച്ച പരിശോധന നടത്തിയിരുന്നത്. ഗംഗാവാലി നദിയിലെ കനത്ത അടിയൊഴുക്കാണ് പ്രധാന വെല്ലുവിളി. മോശം കാലാവസ്ഥയും തെരച്ചിൽ വൈകിപ്പിക്കുന്നു. ഇതിനിടെ കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വെള്ളത്തിലെ പരിശോധന എളുപ്പമല്ലെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു. വെള്ളത്തിനടിയിലെ സീറോ വിസിബിലിറ്റി തിരച്ചിലിന് വെല്ലുവിളിയാണ്. തുടർന്നുള്ള പരിശോധനയിൽ കാന്തം വെള്ളത്തിലിറക്കിയുള്ള പരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെയും തിരച്ചിൽ തുടരുമെന്ന് ദൗത്യ സം​​ഘം അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *