ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന സിഖ് വിഘടനവാദികളെ കണ്ടെത്താൻ ഇന്ത്യ സൈബർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് കാനഡയുടെ ചാരസംഘടന മുന്നറിയിപ്പ് നൽകുന്നു. വാൻകൂവറിൽ സിഖ് പ്രവർത്തകൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം.
ഇന്ത്യ വിദേശ ആക്ടിവിസ്റ്റുകളെ ചാരപ്പണി ചെയ്യുകയും കനേഡിയൻ സർക്കാർ നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നതായി കാനഡയുടെ ചാര ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പ്രവർത്തകരെയും വിമതരെയും കണ്ടെത്തുന്നതിന് ഇന്ത്യ സൈബർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കാനഡയുടെ ചാര ഏജൻസി (സിഎസ്ഇ) റിപ്പോർട്ട് ചെയ്തു. കൂടാതെ, കനേഡിയൻ സർക്കാർ നെറ്റ്‌വർക്കുകളിൽ ഇന്ത്യ സൈബർ ആക്രമണം വർധിപ്പിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
2023-ല്‍ വാന്‍കൂവറില്‍ കനേഡിയന്‍ പൗരനായ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ജസ്റ്റിന്‍ ട്രൂഡോ ഭരണകൂടം ആരോപിച്ചിരിക്കവെയാണ് പുതിയ വെളിപ്പെടുത്തലുകള്‍.
‘ഇന്ത്യ വളര്‍ന്നുവരുന്ന സൈബര്‍ ഭീഷണിയായി ഞങ്ങള്‍ കാണുന്നുവെന്ന് വ്യക്തമാണ്,” സിഎസ്ഇ ചീഫ് കരോലിന്‍ സേവ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കാനഡയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളലാണ് ഇത്തരം സൈബര്‍ പ്രവര്‍ത്തനത്തിന് സാധ്യത വര്‍ധിപ്പിച്ചതെന്ന് ഏജന്‍സി കുറ്റപ്പെടുത്തി.കാനഡയുടെ ആരോപണങ്ങള്‍ക്ക് ശേഷം, ഇന്ത്യ അനുകൂല ‘ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പ്’, സൈന്യത്തിന്റെ പൊതു വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള കനേഡിയന്‍ വെബ്സൈറ്റുകള്‍ക്കെതിരെ, നിയമാനുസൃതമായ ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയാത്തവിധം ഓണ്‍ലൈന്‍ ട്രാഫിക്ക് വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഡിഡിഒഎസ് ആക്രമണങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.







