കാനഡയില്‍ യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ നിരക്ക് വര്‍ധിക്കുന്നതായി പഠനം. 20 വയസ്സിനും 40 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതികളിലാണ് സ്തനാര്‍ബുദ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതായി ഓട്ടവ സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു. 35 വര്‍ഷമായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്തനാര്‍ബുദ കേസുകള്‍ പരിശോധിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പതിവായി സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകുന്നില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദ നിരക്ക് ഭയപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെതുമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓട്ടവ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ഇമേജിംഗ് മേധാവി ഡോ. ജീന്‍ സീലിയ പറഞ്ഞു. യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ നിരക്ക് വര്‍ധിക്കുന്നതിന്റെ മൂലകാരണം മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് പഠനം പറയുന്നു. കൂടാതെ, പഠനത്തില്‍ കണ്ടെത്തിയ വസ്തുതകളെ അടിസ്ഥാനമാക്കി യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പയ്‌നുകളഉം കൂടുതലായി നടത്താന്‍ ലക്ഷ്യമിടുന്നതായും ഡോ. സീലി പറഞ്ഞു.
കാനഡയില്‍ സ്തനാര്‍ബുദ നിരക്ക് വര്‍ധിക്കുന്നു: റിപ്പോർട്ട്
Reading Time: < 1 minute






