യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിയായ ഇന്ത്യന്‍ വംശജനായ ‘ഡേട്ടി ഹാരി’ എന്ന് വിളിക്കുന്ന ഹര്‍ഷ്‌കുമാര്‍ രമണ്‍ലാല്‍ പട്ടേലും(28) സ്റ്റീവ് ഷാന്‍ഡും കുറ്റം നിഷേധിച്ചു.
പട്ടേലിനെതിരെ ചുമത്തിയിരിക്കുന്ന ഏഴ് കേസുകളിലും താന്‍ കുറ്റക്കാരനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മിനസോട്ടയിലെ ഡുലുത്തിലെ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ലിയോ ബ്രിസ്‌ബോയിസുമായി നടത്തി ടെലികോണ്‍ഫറന്‍സിലാണ് പട്ടേല്‍ കുറ്റം വിസമ്മതിച്ചത്.
2022 ലാണ് കേസിവ് ആസ്പതമായ സംഭവും നടന്നത്. സംഭവത്തില്‍ പ്രതിയായ പട്ടേലിനെ ഷിക്കാഗോയില്‍ നിന്ന് അധികൃതര്‍ പിടികൂടി. ജഗദീഷ് പട്ടേല്‍, ഭാര്യ വൈശാലി, മക്കളായ വിഹാംഗി, ധാര്‍മിക് എന്നിവരാണ് മാനിറ്റോബയിലെ എമേഴ്‌സണിനടുത്ത് തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയത്.
