അഞ്ചാംപനിയെ കൂടുതൽ അപകടകാരിയായ രോഗമായി കനേഡിയന്മാർ കാണുന്നതായി സർവേ. എന്നാൽ കോവിഡ് -19 ഇൻഫ്ലുവൻസ എന്നീ രോഗങ്ങളെ അപകടകാരികളായി കാണുന്നവരുടെ എണ്ണം കുറവാണെന്നും അപ്സോസ് നടത്തിയ സർവേ പറയുന്നു.
സർവേയിൽ പങ്കെടുത്ത് 76 ശതമാനം കനേഡിയൻമാരും അഞ്ചാംപനി അപകടകാരിയാണെന്ന് വ്യക്തമാക്കി. അതേസമയം 71 ശതമാനം പേർ COVID-19 നും 57 ശതമാനം ഇൻഫ്ലുവൻസയും അപകടകാരിയാണെന്ന് വ്യക്തമാക്കിയത്. കനേഡിയൻമാരിൽ 83 ശതമാനം പേരും അഞ്ചാംപനി വാക്‌സിനിൻ്റെ സുരക്ഷയിൽ വിശ്വസിക്കുന്നുണ്ടെന്നും 80 ശതമാനം ഫ്ലൂ വാക്‌സിനും 71 ശതമാനം കൊവിഡ്-19 ഷോട്ടിലും വിശ്വസിക്കുന്നതായും സർവേ കണ്ടെത്തി.
അഞ്ചാംപനി, പ്രത്യേകിച്ച് കുട്ടികൾക്കും ചെറുപ്പക്കാർക്കും, ഇൻഫ്ലുവൻസയെക്കാളും കോവിഡിനേക്കാളും ഗുരുതരമാണെന്ന് കരുതുന്നതായി ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സിൻ്റെ വൈസ് പ്രസിഡൻ്റ് സീൻ സിംപ്സൺ പറഞ്ഞു.1963 മുതൽ കാനഡയിൽ ലഭ്യമായ അഞ്ചാംപനി വാക്സിൻ ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസമുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.







