പ്രവിശ്യാ ഇമിഗ്രേഷൻ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ കാരണം നാടുകടത്തൽ ഭീഷണി നേരിടുന്ന പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരത്തിന് കൂടുതൽ സംഘടനകളുടെ പിന്തുണ. പെർമനന്റ് റസിഡൻസി ഏറ്റവും എളുപ്പത്തിൽ നേടാൻ സാധിക്കുന്ന ഇടം എന്ന ഐലൻഡിന്റെ മേന്മ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് സമരത്തെ പിന്തുണയ്ക്കുന്ന അഡ്വക്കറസി ഗ്രൂപ്പുകൾ ആരോപിച്ചു.
Cooper Institute, BIPOC USHR, എന്നിവ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രവിശ്യയിൽ നിലവിൽ ജോലി ചെയ്യുന്ന വിദേശികളെ ഈ നിയമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംഘങ്ങൾ ആവശ്യപ്പെടുന്നത്. ഇന്ത്യൻ സമൂഹത്തെ മാത്രമല്ല മറ്റുള്ളവരെയും ഈ നയം മോശമായി ബാധിക്കും എന്ന് ഇവർ അഭിപ്രായപ്പെടുന്നു.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി അതിന്റെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (പി.എൻ.പി.) നിയമങ്ങളിൽ അടുത്തിടെ മാറ്റം വരുത്തിയിരുന്നു . ഇമിഗ്രേഷൻ നിയമങ്ങൾ പെട്ടെന്ന് മാറ്റുകയും വർക്ക് പെർമിറ്റ് നിരസിക്കുകയും ചെയ്‌തതായി പ്രതിഷേധിക്കുന്ന ഇന്ത്യക്കാർ ആരോപിക്കുന്നു. വർക്ക് പെർമിറ്റ് നീട്ടണമെന്നും ഇമിഗ്രേഷൻ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പുനഃപരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം : പിന്തുണയുമായി കൂടുതൽ സംഘടനകൾ

Reading Time: < 1 minute