രാജ്യത്തെ ഇല്ലാതാക്കുന്ന കാട്ടുതീയെ പ്രതിരോധിക്കുന്നതിനായി എഐ സിസ്റ്റവുമായി കാനഡ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾക്ക് കാട്ടുതീ വ്യാപിക്കുന്നതിന് മുമ്പ് വിവരം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. റോജേഴ്‌സ് നൽകുന്ന 5G നെറ്റ്‌വർക്ക് ഉപയോഗിച്ച് ഡിറ്റക്ഷൻ സെൻസറുകളും ക്യാമറുകളും ഉപയോഗിച്ചാണ് ടെക്‌നോളജി പ്രവർത്തിക്കുന്നത്. കാട്ടുതീ സൂചന ലഭിച്ചാൽ എഐ വഴി ഡാറ്റ വിശകലനം ചെയ്യുകയും അഗ്നിശമന സേനാംഗങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്യും.
സെൻസർ, ക്യാമറ, സാറ്റലൈറ്റ്, എഐ സിസ്റ്റം എന്നിവ ഉൾപ്പെടുന്നതാണ് തങ്ങളുടെ പുതിയ സംവിധാനമെന്ന് സെൻസ്‌നെറ്റ് സിഇഒ ഹമീദ് നൂറി പറഞ്ഞു. വാൻകുവർ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ സെൻസ്‌നൈറ്റും റോജേഴ്‌സും സംയുക്തമായാണ് പദ്ധതി തയാറാക്കുന്നത്. കാട്ടുതീ രൂക്ഷമായ വെസ്റ്റേൺ കാനഡയിലുടനീളമുള്ള കമ്മ്യൂണിറ്റികളിലേക്ക് സാങ്കേതികവിദ്യ എത്തിക്കാനാണ് നീക്കം.
ബീസിയിലെ സ്പാർവുഡിലും വില്ലോവെയിലും തുടങ്ങി രാജ്യത്തുടനീളമുള്ള 10 കമ്മ്യൂണിറ്റികളിലേക്കാണ് സാങ്കേതിക വിദ്യ എത്തിക്കുന്നത്. ആൽബെർട്ടയിൽ ജാസ്പർ,ഗ്രാൻഡെ പ്രയറി, ക്രിസ്റ്റീന ലേക്ക്, മർമോട്ട് മൗണ്ടെയ്ൻ, പീർലെസ് ലേക്ക്, പെലിക്കൺ മൗണ്ടെയ്ൻ , വുഡ് ബഫല്ലോ തുടങ്ങിയ കമ്മ്യൂണിറ്റികളിലും ടെക്‌നോളജി ലഭിക്കും. 2025 സ്പ്രിംഗ് സീസണിൽ ക്യാമറകളും സെൻസറുകളും നിലവിൽ വരും. വരും വർഷങ്ങളിൽ രാജ്യത്തുടനീളമുള്ള കൂടുതൽ കമ്മ്യൂണിറ്റികളിൽ ടെക്‌നോളജി വ്യാപിക്കാനാണ് പദ്ധതി.
