ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ സഹായിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാർക്കെതിരെ കേസെടുത്തു. ഫെബ്രവരി 1 വ്യാഴാഴ്ച പുലർച്ചെ 1:20 ന് കാനഡയിലെ 154-ആം സ്ട്രീറ്റിലെ വീട്ടിലാണ് വെടിവെപ്പ് നടന്നത്. സിമ്രൻജീത് സിംഗിൻ്റെ വീട്ടിൽ ഒന്നിലധികം ദ്വാരങ്ങൾ കണ്ടെത്തിയിരുന്നു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
വിഷയവുമായി ബന്ധപ്പെട്ട് വിദേശ ഇടപെടലുമായി ഒരു ബന്ധവും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥാപിച്ചിട്ടില്ലെന്ന് ആർസിഎംപി വ്യക്തമാക്കി.
ഫെബ്രുവരി 6 ന് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിൽ മൂന്ന് തോക്കുകളും ഒന്നിലധികം ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി സറേ ആർസിഎംപി വ്യക്തമാക്കി.
