ഇന്ത്യയിലെ അമേരിക്കൻ വിസയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ പ്രസിഡൻ്റ് ജോ ബൈഡൻ തന്നോട് നിർദ്ദേശിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പങ്കുവെച്ചു. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡൻ്റ് ഏതെങ്കിലും രാജ്യത്തെ അംബാസഡർക്ക് ഇത്തരമൊരു നിർദേശം നൽകുന്നതെന്നും പ്രതിനിധി പറഞ്ഞു. “ഇന്ത്യയിലെ വിസ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പ്രസിഡൻ്റ് എന്നോട് പറഞ്ഞു. ഏതെങ്കിലും രാജ്യത്തെ ഒരു അംബാസഡറോട് ആദ്യമായാണ് ഒരു പ്രസിഡൻ്റ് അങ്ങനെ പറയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു,” എറിക് ഗാർസെറ്റി വാർത്താ ഏജൻസിയായ ANI-ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിസ ബാക്ക്‌ലോഗ് പ്രശ്‌നത്തിൻ്റെ ഒരു ഭാഗം കോൺഗ്രസ് ഉണ്ടാക്കിയ നിയമങ്ങൾ മൂലമാണെന്ന് ഗാർസെറ്റി ചൂണ്ടിക്കാട്ടി. നിയമപരമായ കുടിയേറ്റക്കാർ, ഗ്രീൻ കാർഡ്, പൗരത്വം തുടങ്ങിയ വിഷയങ്ങളിൽ യുഎസ് കോൺഗ്രസ് ഇടപെടേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിസ കാത്തിരിപ്പ് സമയങ്ങളിൽ 75% കുറവുണ്ടായതായും ഗാർസെറ്റി പറഞ്ഞു.”കഴിഞ്ഞ വർഷം ഇന്ത്യയിലെ എംബസി 1.4 ദശലക്ഷം വിസകൾ പ്രോസസ്സ് ചെയ്തു. ഓരോ വിസ വിഭാഗത്തിലും അവിശ്വസനീയമായ എണ്ണം വിസകൾ നൽകാനായി. യാത്രാ മേഖലയിലല്ലാതെ കാത്തിരിപ്പ് സമയം ഇല്ല. യാത്രക്ക് കുറച്ച് കാത്തിരിപ്പ് സമയമുണ്ട്. ആദ്യമായിട്ടാണ് യുഎസിൽ വിനോദസഞ്ചാരത്തിനായി എത്തുന്നത്,” യുഎസ് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് അസിസ്റ്റൻ്റ് സെക്രട്ടറി റെന ബിറ്റർ പറഞ്ഞു
