യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് 2023ല്‍ നഷ്ടമായത് 109കോടി രൂപ. അപേക്ഷിച്ചതിൽ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു..ഷെങ്കന്‍ വിസ നിരസിക്കപ്പെട്ടാല്‍ ഫീസ് തിരിച്ചുനല്‍കാത്തതിനാല്‍ 2023 മാത്രം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 109 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഷെങ്കന്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 9,66,687 ഇന്ത്യക്കാരാണ് 2023ല്‍ ഷെങ്കന്‍ വിസയ്ക്കായി അപേക്ഷ നല്‍കിയത്. ഇതില്‍ 1,51,752 പേരുടെ അപേക്ഷകളാണ് തള്ളിപ്പോയത്. ആകെ 16 ലക്ഷത്തോളം വിസ അപേക്ഷകളാണ് ഷെങ്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം നിരസിച്ചത്. ഇതിലൂടെ ആകെ 1,172 കോടി രൂപയുടെ നഷ്ടമാണ് അപേക്ഷകര്‍ക്കുണ്ടായത്.
അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കാത്തതിനാലാണ് വലിയൊരു വിഭാഗം ആള്‍ക്കാരുടെയും അപേക്ഷകള്‍ തള്ളിപ്പോകുന്നത്. യാത്രയുമായി ബന്ധപ്പെട്ട പണത്തിന്റെ രേഖകള്‍ കൃത്യമായി രേഖപ്പെടത്താത്തതിനാലും യാത്രയുടെ ആവശ്യം വ്യക്തമാക്കാത്തതിനാലും ചിലരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നു. അതോടൊപ്പം വിസ നിയമങ്ങള്‍ മുന്‍പ് ലംഘിച്ചവരുടെയും നല്ല ജോലിയില്ലാത്തവരുടെയും അപേക്ഷകളും അധികൃതര്‍ പരിഗണിക്കാറില്ല.
യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ.
യൂറോപ്പ് വിസ: 2023ല്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 109കോടി

Reading Time: < 1 minute