dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

കേരളം; യാത്ര പൊളിയാകും; ദേശീയപാത 766 നാലുവരിപ്പാതയാകുന്നു

Reading Time: < 1 minute

വയനാടിന്‍റെ റോഡ് ഗതാഗതത്തിൽ മറ്റൊരു നാഴികക്കല്ലായി ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു. കോഴിക്കോട് മുതൽ കൊല്ലഗൽ വരെയുള്ള പാതയുടെ കേരളത്തിലെ റോഡ് വികസനത്തിനാണ് കളമൊരുങ്ങുന്നത്. മലാപ്പറമ്പ് – അടിവാരം, ലക്കിടി – മൂലങ്കാവ് പാതകൾ നാലുവരിയാക്കുന്നതിനുള്ള പദ്ധതി രേഖയാണ് തയ്യാറാക്കുന്നത്. ഈ പാത നാലുവരിയാകുന്നതോടെ വയനാട് വഴിയുള്ള ടൂറിസത്തിന് വൻകുതിപ്പായിമാറും. മൈസൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയും ഊട്ടി, ബെംഗളൂരു, വയനാട് എന്നിവയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിനോദ സഞ്ചാരത്തിനും പുത്തനുണർവാകും ഈ നാലുവരിപ്പാതയിലൂടെ ലഭിക്കുക.
എൻച്ച് 766 വികസനവുമായി ബന്ധപ്പെട്ട ഉന്നതതല അവലോകനയോഗം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. പാത വികസനത്തിന്‍റെ സർവേ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പുതുതായി നിർമിച്ച കെട്ടിടങ്ങൾ, നിവർത്തേണ്ട വളവുകൾ എന്നിവയുടെ കണക്കെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സർവേയിൽ രേഖപ്പെടുത്തിയ പല വളവുകളും കൂടുതൽ നിവർത്തേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജനൽ ഓഫിസർ യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർവേ പൂർത്തിയാകാൻ എടുത്ത കാലയളവിനിടെ പുതിയ കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. ഈ കണക്കുകൾ കൂടി എടുത്ത ശേഷമേ അന്തിമ പദ്ധതി രേക സമർപ്പിക്കുകയുള്ളൂ. ഡിപിആർ സമർപ്പിച്ച് കഴിഞ്ഞാൽ ഫണ്ട് അനുവദിക്കുകയും സ്ഥലമേറ്റെടുക്കലിലേക്ക് കടക്കുകയും ചെയ്യും.
കോഴിക്കോട് നിന്ന് ആരംഭിക്കുന്ന എൻച്ച് 766 ബത്തേരി – മുത്തങ്ങ – ഗുണ്ടൽപേട്ട് വഴി കൊല്ലഗലിലാണ് അവസാനിക്കുന്നത്. നിലവിൽ കൊല്ലഗൽ – ഗുണ്ടൽപേട്ട് വരെ നിലവിൽ നാലുവരിപ്പാത തന്നെയാണ്. ഗുണ്ടൽപേട്ട് മുതൽ ബന്ദിപ്പൂർ വനാതിർത്തിയായ മദൂർ വരെയും വീതി കൂട്ടിയിട്ടുണ്ട്. ഇതിനുപുറമെ കോഴിക്കോട് – മലാപ്പറമ്പ എൻച്ച് 66 കടന്നുപോകുന്ന ഭാഗം നഗരവികസന പദ്ധതിയിൽ വീതി കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മാലാപ്പറമ്പ് മുതൽ കേരള – കർണാടക അതിർത്തിയായ മുത്തങ്ങയ്ക്കടുത്ത മൂലെഹോളെ വരെയാണ് കേരളത്തിൽ ഇനി വീതികൂട്ടാനുള്ളത്. ഇതിൽ വന്യജീവി സങ്കേതത്തിൽപ്പെട്ട വനമേഖലയുടെ ഭാഗത്തിലെ റോഡ് വീതികൂട്ടുന്ന കാര്യത്തിൽ പിന്നീടേ തീരുമാനമുണ്ടാവുകയുള്ളൂ. മലാപ്പറമ്പ് – മൂലങ്കാവ് 92 കിലോമീറ്ററാണ് മൂന്നു മേഖലകളായി തിപിച്ച് പദ്ധതി രേഖ തയ്യാറാക്കുന്നത്.
മലാപ്പറമ്പ് – അടിവാരം മേഖലയുടെ പദ്ധതി രേഖ അന്തിമഘട്ടത്തിലാണ്. ചുരത്തിൽ 6,7,8 എന്നീ വളവുകൾ പരമാവധി നിവർത്തിയുള്ള നിർമാണമാണ് ആലോചനയിൽ. ബത്തേരിയിലും കൽപ്പറ്റയിലും നാലുവരി ബൈപാസും വരും. മീനങ്ങാടിയിൽ ബൈപാസ് വേണമെന്നാണ് നിലവിലെ വിലയിരുത്തൽ സ്ഥലമേറ്റെടുപ്പാണ് ഇവിടെ പ്രശ്നം.

Leave a comment

Your email address will not be published. Required fields are marked *