ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ കേജ്രിവാളിൻ്റെ ഹർജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിച്ചു.
ഇഡിക്ക് നോട്ടീസ് അയച്ച കോടതി ഏപ്രിൽ 24നകം അന്വേഷണ ഏജൻസിയോട് പ്രതികരണം തേടുകയും ചെയ്തു.
കേജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കേസ് വെള്ളിയാഴ്ച അടിയന്തരമായി പരിഗണിക്കമമെന്നാവശ്യപ്പെട്ടെങ്കിലും നിർദ്ദേശിച്ച തീയതി സാധ്യമല്ലെന്നും രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാമെന്നും ജസ്റ്റിസ് ഖന്ന മറുപടി നൽകി.
“ഹരജിക്കാരനെ (കേജ്രിവാൾ) എൻഫോഴ്‌സ്‌മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിലോ (ഇസിഐആർ) കുറ്റപത്രത്തിലോ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും 15 മൊഴികളുണ്ടെന്നും അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.
പ്രചാരണത്തിൽ നിന്ന് എന്നെ അപ്രാപ്തമാക്കാനാണ് ഈ അറസ്റ്റെന്നും കേജ്രിവാളിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
കേസിൽ താൻ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി തൻ്റെ ഹർജി തള്ളിയതിന് തൊട്ടുപിന്നാലെ ഏപ്രിൽ 10 നാണ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്
തിങ്കളാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തിഹാർ ജയിലിൽ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേജ്രിവാളിന് വീണ്ടും തിരിച്ചടി, ജയിലിൽ തുടരണം

Reading Time: < 1 minute