ലിസ്റ്റീരിയ അണുബാധയെ തുടർന്ന് തിരിച്ചുവിളിച്ച ശീതീകരിച്ച പാനീയങ്ങളുമായി ബന്ധപ്പെട്ട് കാനഡയിലുടനീളം 18 കേസുകൾ റിപ്പോർട്ട് ചെയ്തതായി എൻവയോൺമെന്റ് കാനഡ. സിൽക്ക്, ഗ്രേറ്റ് വാല്യൂ ബ്രാൻഡ് പ്ലാൻ്റ് എന്നീ കമ്പനികളുടെ ശീതീകരിച്ച പാനീയങ്ങളാണ് ഏജൻസി തിരിച്ചുവിളിച്ചിരുന്നത്.
ലിസ്റ്റീരിയ കലർന്ന സിൽക്കും ഗ്രേറ്റ് വാല്യൂ ബ്രാൻഡ് പാലും കുടിച്ച് രണ്ട് പേർ മരിച്ചതായും 13 പേർ ആശുപത്രിയിൽ കഴിയുന്നതായും ഹെൽത്ത് കാനഡ പറയുന്നു.
ഉൽപ്പന്നങ്ങൾ നിലവിൽ രാജ്യവ്യാപകമായി തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ മുന്നറിയിപ്പിൽ പറയുന്നു. ലിസ്റ്റീരിയ കലർന്ന ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഏജൻസി വ്യക്തമാക്കി.
ലിസ്റ്റീരിയ അണുബാധയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗവും ഏകദേശം 12കേസുകൾ ഒൻ്റാറിയോയിലാണ്. നാലെണ്ണം ആൽബർട്ടയിലും ഒന്ന് നോവ സ്കോഷയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴു വയസ്സു മുതൽ 89 വയസ്സുവരെയുള്ളവർ രോഗബാധിതരായി. അവരിൽ ഭൂരിഭാഗവും (67 ശതമാനം) സ്ത്രീകളും 67 ശതമാനം 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുമാണ്. അന്വേഷണം ആരംഭിച്ചതായി ഹെൽത്ത് കാനഡ വ്യക്തമാക്കി.
ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശി വേദന, കഠിനമായ തലവേദന, കഴുത്ത് വേദന എന്നിവയാണ് പ്രധാന ലക്ഷണം.
