രാജ്യത്തേക്ക് കടന്നുവരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും മറ്റ് നോൺ പെർമനെന്റ് റസിഡൻസ് ഇല്ലാത്തവരുടെയും എണ്ണം പരിശോധിക്കുമെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ. കാനഡയിലെ ഭവന പ്രതിസന്ധിക്കും കുടിയേറ്റത്തിനുമിടയിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
കുടിയേറ്റവും ഭവന പ്രതിസന്ധിയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണെന്നും വർഷംതോറും രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം നിശ്ചയിക്കുമ്പോൾ മന്ത്രിസഭയിൽ ഇത് പരിഗണിച്ചിട്ടുണ്ടെന്നും മില്ലർ പറഞ്ഞു. കൊവിഡിന് ശേഷമുള്ള സാഹചര്യത്തിൽ പലിശ നിരക്ക് വർദ്ധന, വിതര പ്രതിസന്ധികൾ, താങ്ങാനാവുന്നതിന്റെ പ്രശ്നങ്ങൾ എന്നിവയോടൊപ്പം ഭവന പ്രശ്നം തുടർന്നും ഇപ്പോഴും ഒരു ആശങ്കയാണെന്ന് മില്ലർ വ്യക്തമാക്കി. പലിശ നിരക്കുകൾ ഉയർത്തിയത് കുടിയേറ്റക്കാരല്ല, പക്ഷേ കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബറിൽ, സ്ഥിര താമസക്കാരുടെ വർഷംതോറുമുള്ള കുടിയേറ്റ ലക്ഷ്യങ്ങൾ 2026 വരെ 500,000 ആയി നിലനിർത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു







