കാനഡയുടെ പല ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച. ചില ഭാഗങ്ങളിൽ ഒരു മീറ്ററിലധികം മഞ്ഞുവീഴ്ച ഉണ്ടായതായും ഇത് ഗതാഗതം താറുമാറിലാക്കിയതോടെ ചില മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിയും വന്നു.
140 സെൻ്റീമീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായ ഒൻ്റാറിയോയിലെ മസ്‌കോക മേഖലയിലെ ഗ്രാവൻഹർസ്റ്റ് എന്ന പട്ടണത്തിൽ ഞായറാഴ്ച രാവിലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹൈവേ 11-ൽ വാഹനങ്ങൾ കുടുങ്ങുകയും ആയിരക്കണക്കിന് ആളുകളെ ഇരുട്ടിലാകുകയും ചെയ്തു.
27 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് മേയർ ഹെയ്ഡി ലോറൻസ് പറയുന്നു. തെക്ക്, ബ്രൂസ് പെനിൻസുല, ലണ്ടൻ പ്രദേശങ്ങളിലേക്ക് മഞ്ഞുവീഴ്ച എത്തിയേക്കും. ശക്തമായ കാറ്റിനെ നേരിടാൻ അധികാരികളുമായി ചേർന്ന് പ്രവിശ്യ പ്രവർത്തിക്കുകയാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. ഇതുവരെ പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫോർഡ് പറഞ്ഞു.
ഒറ്റപ്പെട്ടുപോയ എല്ലാ വാഹനങ്ങളും ഇന്ന് രാവിലെയോടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ, ഹണ്ട്‌സ്‌വില്ലിലെ ഹൈവേ 60 നും ഒറിലിയയിലെ വെസ്റ്റ് സ്‌ട്രീറ്റിനും ഇടയിൽ ഹൈവേ 11 ഇരു ദിശകളിലും അടച്ചിരിക്കുകയാണ്. വെള്ളിയാഴ്ച മുതൽ എൻവയോൺമെന്റ് കാനഡ മഞ്ഞ് വീഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.







