യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡസൻ കണക്കിന് ഡയറി ഫാമുകളിൽ H5N1 അല്ലെങ്കിൽ ഏവിയൻ ഫ്ലൂ കണ്ടെത്തിയതിനെ തുടർന്ന് കാനഡയുടെ വടക്ക് ഭാഗത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് വിദഗ്ധർ
ഈ വർഷം H5N1 ബാധിച്ച സസ്തനികളുടെ എണ്ണം ഗണ്യമായി കുതിച്ചുയർന്നതായി ടൊറൻ്റോ യൂണിവേഴ്‌സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഐസക് ബോഗോച്ച് പറഞ്ഞു. കൂടുതൽ സസ്തനികൾ രോഗബാധിതരാണെങ്കിൽ, വൈറസിന് വ്യക്തമായും മാറാനും സസ്തനികൾക്കിടയിൽ കൂടുതൽ എളുപ്പത്തിൽ പകരാനും കഴിയുമെന്നും ബോഗോച്ച് മുന്നറിയിപ്പിൽ പറയുന്നു.
പ്രധാനമായും പക്ഷികളിൽ കാണുന്ന രോഗം നായ്ക്കൾ, പൂച്ചകൾ, പശുക്കൾ, ആട്, കടൽ സിംഹങ്ങൾ തുടങ്ങി സസ്തനികളിൽ കൂടുതൽ എളുപ്പത്തിൽ പടരാനുള്ള സാധ്യത വർധിച്ചതായി ഹാമിൽട്ടണിലെ മക്മാസ്റ്റർ ഇമ്മ്യൂണോളജി റിസർച്ച് സെൻ്ററിൽ നിന്നുള്ള മാത്യു മില്ലർ പറയുന്നു.
യു.എസിൽ അടുത്തിടെ ഡയറി ഫാമിലെ പാലിൽ H5N1 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. പാസ്ചറൈസേഷൻ പാലിലെ രോഗാണുക്കളെ നശിപ്പിക്കുമെന്നും അവർ അസംസ്കൃത പാൽ കുടിക്കരുതെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നുവെന്നും യുഎസ്, കനേഡിയൻ ഡയറി ഉദ്യോഗസ്ഥർ പറയുന്നു.
യുഎസിൽ അപകടസാധ്യതകൾ കണക്കിലെടുത്ത് കാനഡയിലെ കന്നുകാലികളിൽ ചിട്ടയായ നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
കാനഡയിൽ പക്ഷിപ്പനി പടരാനുള്ള സാധ്യത; നിരീക്ഷണം ശക്തമാക്കണമെന്ന് വിദഗ്ധർ
Reading Time: < 1 minute






