ഓട്ടവയിലെ വീട്ടിലുണ്ടായ കൂട്ട കൊലപാതകത്തിൽ ശ്രീലങ്കന്‍ സ്വദേശിയായ രാജ്യാന്തര വിദ്യാർത്ഥിയായ 19കാരന്‍ ഫെബ്രിയോ ഡി-സോയ്‌സയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ് രാത്രിയോടെ ഓട്ടവയിലെ ബറാവനില്‍ ബെറിഗന്‍ ഡ്രൈവിലെ വീട്ടിലാണ് ശ്രീലങ്കന്‍ സ്വദേശികളായി ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാല് പേര്‍ കുട്ടികളും അവരുടെ മാതാവുമാണ്. മാരകമായി കത്തിക്കുത്തേറ്റ കുട്ടികളുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിയായ ഡിസോയ്‌സ കൊല്ലപ്പെട്ട സ്ത്രീക്കും കുടംബത്തിനുപ്പൊമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് കുടുംബം കാനഡയിലെത്തിയത്. 35കാരിയായ യുവതിയും ഇവരുടെ ഏഴ്, നാല്, രണ്ട്, രണ്ടുമാസം എന്നിങ്ങനെ പ്രായമുള്ള മക്കളും ബന്ധുവായ 40കാരനുമാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലപാതകം നടത്താനുണ്ടായ കാരണം വ്യക്തമല്ല.







