വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയ്ക്കായി 215 മില്യണ്‍ ഡോളർ പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. മോഡുലാര്‍ ക്ലാസ് മുറികള്‍ക്കും പ്രവര്‍ത്തന ചെലവുകള്‍ക്കുമായാണ് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. 2024-25 അധ്യയന വര്‍ഷത്തില്‍ ധനസഹായം വിതരണം ചെയ്യുമെന്ന് കാല്‍ഗറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയിൽ സ്മിത്ത് വ്യക്തമാക്കി.
പ്രവര്‍ത്തന ധനസഹായത്തിനായി ആല്‍ബെര്‍ട്ടയിലെ ഓരോ സ്‌കൂള്‍ അതോറിറ്റികള്‍ക്കും 125 മില്യണ്‍ ഡോളര്‍ വിഹിതം ലഭിക്കും. ഓരോ സ്‌കൂള്‍ അതോറിറ്റിക്കും ലഭ്യമായ തുക ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 100 ഓളം പുതിയ മോഡുലാർ ക്ലാസ് റൂമുകളുടെ നിര്‍മാണത്തിനും ഇന്‍സ്റ്റാളേഷനും 50 മോഡുലാര്‍ യൂണിറ്റുകള്‍ വരെ മാറ്റി സ്ഥാപിക്കുന്നതിനുമായി 90 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കി.







