കനേഡിയന്മാരിൽ ഭൂരിഭാഗവും കടക്കെണിയിലാണെന്ന് റിപ്പേർട്ട്. രാജ്യത്ത് പാപ്പരത്തം റെക്കോര്‍ഡ് ഉയർന്നത്തായി കനേഡിയൻ അസോസിയേഷന്‍ ഓഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് റീസ്ട്രക്ചറിംഗ് പ്രൊഫഷണല്‍സ്(CAIRP) റിപ്പോര്‍ട്ട് പറയുന്നു. കാനഡയിലെ പാപ്പരത്തം നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായും ഏജൻസി പറയുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 35,082 പേര്‍ കണ്‍സ്യൂമര്‍ ഇന്‍സോള്‍വന്‍സി ഫയല്‍ ചെയ്തു. 2023 ലെ അതേപാദത്തില്‍ നിന്ന് 12.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതായി ഓഫീസ് ഓഫ് ബാങ്ക്‌റപ്റ്റസി(OSB) കണക്കുകൾ വ്യക്തമാക്കുന്നു. 2024ലെ ആദ്യ പാദത്തെ അപേക്ഷിച്ച് ഉപഭോക്തൃ പാപ്പരത്തം രണ്ടാം പാദത്തില്‍ 3.5 ശതമാനം വര്‍ധിച്ചതായും റിപ്പോർട്ട് പറയുന്നു.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഓരോ ദിവസവും ശരാശരി 386 പേര്‍ പാപ്പരത്തത്തിനായി അപേക്ഷിച്ചതായി റിപ്പോര്‍ട്ട് കണ്ടെത്തി. പലിശനിരക്ക് കുറയുമ്പോള്‍, അത് പാപ്പരത്വ ഫയലിംഗിനെ ബാധിക്കുന്നതിന് കുറച്ച് സമയമെടുക്കുമെന്ന് സിഐആര്‍പിയുടെ ചെയര്‍മാനും ലൈസന്‍സുള്ള ഇന്‍സോള്‍വന്‍സി ട്രസ്റ്റിയുമായ ആന്ദ്രേ ബോള്‍ഡക് പറയുന്നു.
വ്യക്തികള്‍ അവരുടെ വേതനത്തില്‍ നിന്ന് ഗ്രോസറികള്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ തുക നീക്കിവെക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അല്ലെങ്കില്‍ ഡെറ്റ് സര്‍വീസിംഗ് പോലുള്ള മറ്റ് ബാധ്യതകള്‍ക്കായി കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത് പലപ്പോഴും കടം തിരിച്ചടവ് മുടക്കുന്നുവെവെന്നും അദ്ദേഹം പറയുന്നു.
