നാടുകടത്തൽ ഭീഷണി നേരിടുന്നതിനിടയിൽ 13,660 അന്താരാഷ്ട്ര വിദ്യാർത്ഥികൾ അഭയാർത്ഥി അപേക്ഷകൾ സമർപ്പിച്ചതായി ഫെഡറൽ ഇമിഗ്രേഷൻ രേഖകൾ വ്യക്തമാക്കുന്നു. ജനുവരി 1 നും സെപ്റ്റംബർ 30 നും ഇടയിലായാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിനു വിദേശ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകളുടെ എണ്ണം ഏകദേശം 14,000 ആയതും, വിദ്യാർത്ഥികൾക്ക് അനുവദിച്ച പുതിയ പഠന പെർമിറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും റെക്കോർഡിലെത്തി.
സമീപ വർഷങ്ങളിൽ വിദ്യാർത്ഥി വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണവും അതുപോലെ തന്നെ അഭയാർത്ഥി പദവിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. താമസിക്കാൻ മറ്റൊരു വഴി തേടുന്നതിനാൽ സ്ഥിര താമസത്തിനുള്ള കർശനമായ നിയമങ്ങളുടെ അനന്തരഫലമായി അഭയം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുമെന്ന് ചില നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് 2023 ൽ ഏകദേശം 12,000 അഭയാർത്ഥി അപേക്ഷകൾ ലഭിച്ചപ്പോൾ 2018 ൽ ഇത് 1,810 ആയിരുന്നു. മൂന്നുമാസത്തെ കണക്കുകൂടി അവശേഷിക്കുന്നതിനാൽ ഈ വർഷത്തെ മൊത്തം അപേക്ഷകരുടെ എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, 2023 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ പെർമിറ്റുകൾ നൽകിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 100,000 ൽ താഴെയായി കുറഞ്ഞു. ഈ മാറ്റം അർത്ഥമാക്കുന്നത് മുൻകാലങ്ങളെ അപേക്ഷിച്ച് കാനഡയിലേക്ക് വരുന്ന പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറവാണ് എന്നാണ്.







