കാനഡയിലെ സാർനിയയിൽ 22 കാരനായ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. ലാംടൺ കോളേജിൽ ബിസിനസ് വിദ്യാർത്ഥിയായ പഞ്ചാബിൽ നിന്നുള്ള ഗുരാസിസ് സിംഗ് ആണ് കൊല്ലപ്പെട്ടത്. . 36 കാരനായ ക്രോസ്ലി ഹണ്ടർ എന്നയാളെ സെക്കന്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി റിമാൻഡ് ചെയ്തു.
സർനിയ പോലീസ് പറയുന്നതനുസരിച്ച്, 2024 ഡിസംബർ 1 ന് അതിരാവിലെ, ക്വീൻ സ്ട്രീറ്റിലെ ഷെയർ റൂമിംഗ് ഹൗസിലാണ് സംഭവം. സഹവാസിയുമായുള്ള വഴക്കിനിടെ ബിരുദാനന്തര ബരുദ വിദ്യാർത്ഥിയായ ഗുരാസിസ് സിംഗ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹണ്ടറെ കസ്റ്റഡിയിലെടുത്തിരുന്നു.







