കാനഡക്കെതിരെ 25 ശതമാനം താരിഫ് ചുമത്തുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. “കാനഡ വിൽപ്പനയ്ക്കുള്ളതല്ല” എന്നെഴുതിയ ബേസ്ബോൾ തൊപ്പി ധരിച്ചാണ് ജസ്റ്റിൻ ട്രൂഡോയുമായി ഒട്ടാവയിൽ നടക്കുന്ന പ്രീമിയർമാരുടെ ഉച്ചകോടിക്കെത്തിയത്. തൊപ്പിയുടെ വലതുവശത്ത് കനേഡിയൻ പതാകയും ഇടതുവശത്ത് 1867-ലെ കോൺഫെഡറേഷൻ വർഷവും ഉണ്ടായിരുന്നു.
ട്രംപിൻ്റെ വിവാദമായ “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” തൊപ്പികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഡഗ് ഫോർഡിന്റെ നീലത്തൊപ്പി. നമ്മൾ എങ്ങനെ ഒന്നിക്കണം എന്നതിൻ്റെ ഒരു ഉദാഹരണമാണ് ഈ തൊപ്പി, ഞങ്ങളെ ഭിന്നിപ്പിക്കാൻ ട്രംപിനെ അനുവദിക്കില്ല. അദ്ദേഹം ഒരാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യും, തുടർന്ന് കാനഡയിൽ താരിഫ് ചുമത്താൻ പോകുകയാണ്. ട്രംപ് നമ്മുടെ രാജ്യത്തെ നശിപ്പിക്കാനും വിഭജിക്കാൻ ശ്രമിക്കും, നമ്മുടെ രാജ്യത്തെ നമുക്ക് ഭിന്നിപ്പുണ്ടാകാൻ കഴിയില്ലെന്ന് ഫോർഡ് വ്യക്തമാക്കി.
താരിഫുകൾ പിടിക്കപ്പെടുത്തിയാലുള്ള തുടർ നടപടികളെ കുറിച്ചേ അദ്ദേഹം കൃത്യമായി പറഞ്ഞിട്ടില്ല, എന്നാൽ, അതിർത്തിക്ക് തെക്ക് 1.5 ദശലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി ഇല്ലാതാക്കാൻ പ്രവിശ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
“കാനഡ വിൽപ്പനയ്ക്കുള്ളതല്ല” തൊപ്പിയിൽ ട്രംപിനെതിരായ പ്രതിഷേധവുമായി ഡഗ് ഫോർഡ്
Reading Time: < 1 minute






