കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി. “ഒരുമിച്ച്, ഇന്ത്യ കോവിഡ്-19നെ പരാജയപ്പെടുത്തും’, എന്ന അടിക്കുറുപ്പും മോദിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു.
കോവിഷീൽഡ് വാക്‌സിൻ അപൂർവം ചില സാഹചര്യങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് നീക്കം.
മോദിയുടെ ചിത്രം ഒഴിവാക്കിയത് വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കോവിഷീല്‍ഡ് വാക്‌സിന്‍ വളരെ ചുരുക്കം പേരില്‍ ഗുരുതര പാര്‍ശ്വഫലങ്ങൾക്ക് കാരണമാകുമെന്നാണ് ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക സമ്മതിച്ചത്. യുകെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡ് അപൂര്‍വ രോഗാവസ്ഥയായ ടിടിഎസിന് കാരണമാകുമെന്ന് പറയുന്നത്.
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയെ കാണാനില്ല, പേരും ചിത്രം നീക്കം ചെയ്തു

Reading Time: < 1 minute