നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നു. കാനഡയിലെ നയതന്ത്ര സാന്നിധ്യം ഇന്ത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 30-ലധികം ഖാലിസ്ഥാനി പ്രതിഷേധക്കാർ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് തടിച്ചുകൂടി.കാനഡയുടെ പരമാധികാരത്തെ ഇന്ത്യ തുരങ്കം വയ്ക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നുവെന്നും പ്രകടനക്കാർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകളും ചിത്രങ്ങളും കയ്യിലേന്തിയാണ് പ്രതിഷേധിച്ചത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഒട്ടാവ ഈ ആഴ്ച ആദ്യം ആറ് നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ വർഷം നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതു മുതൽ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇത് അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞ് ഇന്ത്യ നിരസിക്കുകയും ചെയ്തിരുന്നു. ആരോപണം ഉന്നയിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തെളിവ് നല്കാന് ഒട്ടാവയ്ക്ക് കഴിഞ്ഞിട്ടില്ല.
ടൊറന്റോ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖാലിസ്ഥാനികളുടെ പ്രതിഷേധം
Reading Time: < 1 minute






