ലോകത്ത് വിനോദസഞ്ചാര മേഖലയിൽ മുൻനിരയിലെത്താനുള്ള ശ്രമത്തിലാണ് കാനഡ. ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യ പത്തിലെത്തുകയെന്ന ലക്ഷത്തിലെത്താൻ രാജ്യം ശ്രമിക്കുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. ജിയോപൊളിറ്റിക്കൽ പ്രശ്നവും, രാജ്യത്തെ യാത്രാ ചിലവും, കാലാവസ്ഥാ വ്യതിയാനവും എന്നിവ ആ ലക്ഷ്യങ്ങളിലേക്കുള്ള വഴി മുടക്കുന്നതായി വിദഗ്ധർ പറയുന്നു.
വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് ഇൻഡക്‌സിൽ 2021-ൽ 13-ാം സ്ഥാനത്തേക്ക് വീണതിന് ശേഷം ലോകത്തിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തിരികെയെത്തുകയാണ് കാനഡയുടെ ലക്ഷ്യം. 2024-ലെ സൂചികയിൽ കാനഡ 11-ാം സ്ഥാനത്തായിരുന്നു. എന്നാൽ 2030-ഓടെ ഏഴാം സ്ഥാനത്തെത്തുകയെന്നതാണ് ഫെഡറൽ ഗവൺമെൻ്റിന്റെ ലക്ഷ്യം.
വാർഷിക ടൂറിസം വരുമാനം 140 ബില്യൺ ഡോളറിൽ നിന്ന് 160 ബില്യൺ ഡോളറായി ഉയർത്താനും കാനഡയുടെ ജിഡിപിയിൽ ഈ മേഖലയുടെ സംഭാവന 40 ശതമാനം വർദ്ധിപ്പിക്കാനും രാജ്യം ആഗ്രഹിക്കുന്നു. എന്നാൽ ഇത് എളുപ്പമായിരിക്കില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നു.
രാജ്യത്തേക്ക് വരുന്ന സന്ദർശകരുടെ എണ്ണം അളന്നല്ല പട്ടിക തയ്യാറാക്കുന്നത്. സുരക്ഷ, വ്യോമഗതാഗതത്തിൻ്റെ ഗുണനിലവാരം, റെയിൽവേ, മറ്റ് യാത്രാ അടിസ്ഥാന സൗകര്യങ്ങൾ, രാജ്യത്തെ ആകർഷണങ്ങൾ, പ്രകൃതി വിഭവങ്ങൾ, സാംസ്കാരിക വിഭവങ്ങൾ എന്നിവയെ അടിസ്ഥാന വികസനത്തിനാണ് പരിഗണനയെന്ന് ടൊറൻ്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ ടെഡ് റോജേഴ്സ് സ്കൂൾ ഓഫ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെൻ്റ് ഡയറക്ടർ ഫ്രെഡറിക് ഡിമാഞ്ചെ പറഞ്ഞു.







