പ്രവിശ്യയിലെ കോളേജുകളും യൂണിവേഴ്‌സിറ്റികളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഉറപ്പുവരുത്തണമെന്ന് ഒന്റാരിയോ സര്‍ക്കാർ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളെ പരിശോധിക്കുകയും പുതിയ പൊതു കോളേജ് സ്വകാര്യ പങ്കാളിത്തത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി ജില്‍ ഡണ്‍ലപ് പറഞ്ഞു. പ്രവിശ്യയിലെ സര്‍വ്വകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 2014-15 മുതല്‍ 2021-22 വരെ ഇരട്ടിയായതായി വിദ്യാഭ്യാസ മന്ത്രി ജില്‍ ഡണ്‍ലപ് പറഞ്ഞു. ഈ കാലയളവില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായത്ര താമസസ്ഥലങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്ന് ജില്‍ ഡണ്‍ലപ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 35 ശതമാനം കുറയ്ക്കണമെന്ന ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലറിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പുതിയ നിർദ്ദേശം.
