പ്രവിശ്യാ നിയമങ്ങളില്‍ അടുത്തിടെ വന്ന മാറ്റം കാരണം കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ നേരിടുകയാണ്.വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം രണ്ടാം ആഴ്ചയിലേക്ക് കടന്നു. പോരാടുന്നത് തുടരുമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിഷേധിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെയ് 23-ന് അസംബ്ലി യോഗം വിളിച്ചിട്ടുണ്ട്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ ഷാര്‍ലറ്റ്ടൗണിലെ 175 റിച്ച്മണ്ട് സ്ട്രീറ്റിലാണ് യോഗം ചേരുന്നത്. ‘ധാരാളം വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ കാനഡയിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ നാടുകടത്തല്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഇല്ല.” വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
അതേസമയം, കാനഡയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളോ അപ്‌ഡേറ്റുകളോ ഇല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മെയ് 9 ന് ആരംഭിച്ചിരുന്നു.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി അതിന്റെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ (പി.എന്‍.പി.) നിയമങ്ങളില്‍ അടുത്തിടെ മാറ്റം വരുത്തി. ഇമിഗ്രേഷന്‍ നിയമങ്ങള്‍ പെട്ടെന്ന് മാറ്റുകയും വര്‍ക്ക് പെര്‍മിറ്റ് നിരസിക്കുകയും ചെയ്തതായി പ്രതിഷേധിക്കുന്ന ഇന്ത്യക്കാര്‍ ആരോപിക്കുന്നു. വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും ഇമിഗ്രേഷന്‍ നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പുനഃപരിശോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
നാടുകടത്തൽ; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധയോഗം നാളെ
Reading Time: < 1 minute






