കാട്ടുതീയും വർദ്ധിച്ചുവരുന്ന താപനിലയും തീവ്രമായ വരൾച്ചയും 2023-ൽ കനേഡിയൻമാരെ ബാധിച്ചു. നവംബർ 30 വരെ രാജ്യത്ത് 72 ശതമാനത്തിലേറെയും മിതമായതും അസാധാരണവുമായ വരൾച്ചയാണ് അനുഭവിപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകൾക്കും മൃഗങ്ങൾക്കും ഭക്ഷണം നൽകുന്ന രാജ്യത്തെ കാർഷിക ഭൂപ്രകൃതിയുടെ 81 ശതമാനവും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്ത് ഞങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വർഷമായിരുന്നു 2023 എന്ന് ജലവിഭവ, കാലാവസ്ഥാ വ്യതിയാന റിസർച്ച് ചെയർ ജോൺ പോമറോയ് പറഞ്ഞു.അഗ്രി-ഫുഡ് കാനഡയുടെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന വരൾച്ച, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ അനുഭവപ്പെട്ടത്. കാൽഗറിക്ക് കിഴക്ക്, ഫോർട്ട് സെന്റ് ജോൺ, ബിസിക്ക് തെക്ക്, യെല്ലോനൈഫിന് തെക്ക് എന്നിവിടങ്ങളിൽ അസാധാരണമായ വരൾച്ചയുണ്ടായി. ബീ.സി.യുടെ ഭൂരിഭാഗം, എൻ.ഡബ്ല്യു.ടി, വടക്കൻ ഒന്റാറിയോ, ക്യൂബെക്കും എന്നിടങ്ങളിലൂം മിതമായ വരൾച്ചയുണ്ടായി. ലാബ്രഡോറിന്റെ പകുതിയും ന്യൂഫൗണ്ട്ലാൻഡിന്റെ ഒരു ചെറിയ ഭാഗത്തും വരൾച്ചയുണ്ടായി. കൂടാതെ ഒന്റാറിയോയിൽ വിൻഡ്സർ മുതൽ ഒട്ടാവ വരെയുള്ള പ്രദേശങ്ങളിലും അസാധാരണമായി വരണ്ട അവസ്ഥ കാണാം.







