ഒട്ടാവ: ചൈനയ്ക്ക് രഹസ്യവിവരം ചോർത്തി നൽകിയതിനെ തുടർന്ന് ഉയർന്ന സുരക്ഷയുള്ള സാംക്രമിക രോഗ ലബോറട്ടറിയിൽ ജോലി ചെയ്യുന്ന രണ്ട് ശാസ്ത്രജ്ഞരെ കാനഡ 2021-ൽ പുറത്താക്കിയതായി ഗ്ലോബ് ആൻഡ് മെയിൽ പത്രം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.പുറത്താക്കിയ ശാസ്ത്രജ്ഞർ ഭാര്യാഭർത്താക്കൻമാരാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇവർ കാനഡയുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇവരെ പിരിച്ചുവിട്ടതിന് പിന്നിലെ വിവരങ്ങൾ ആവശ്യപ്പെട്ട പ്രതിപക്ഷ നിയമസഭാംഗങ്ങളുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷം സർക്കാർ പുറത്തുവിട്ട നിരവധി രേഖകൾ ഉദ്ധരിച്ച് ആണ് പത്രം ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.അതേസമയം ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട്, അക്കാലത്ത് ലാബിൽ അസ്വീകാര്യമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതിനെ കുറിച്ച് അപലപിച്ചു, എന്നാൽ ദേശീയ സുരക്ഷയ്ക്ക് ഒരു അപകടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ൽ വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലാബിൽ നിന്ന് ആണ് സിയാങ്ഗുവോ ക്യൂവിനെയും അവരുടെ ഭർത്താവ് കെഡിംഗ് ചെംഗിനെയും പുറത്താക്കുകയും അവരുടെ സുരക്ഷാ പെർമിറ്റുകൾ റദ്ദാക്കുകയും ചെയ്തത്. 2021ലാണ് ഇവരെ പുറത്താക്കിയത് എന്നാണ് റിപ്പോർട്ടുകൾ.കനേഡിയൻ പോലീസ് 2019 ൽ ഈ വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്ന് പറഞ്ഞു, എന്നാൽ ബുധനാഴ്ചത്തെ വെളിപ്പെടുത്തൽ ആദ്യമായാണ് പിരിച്ചുവിട്ടതിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് ക്യു ഇവർ “ശാസ്ത്രീയ അറിവുകളും വസ്തുക്കളും മനഃപൂർവ്വം ചൈനയ്ക്ക് കൈമാറി” എന്നാണ് വ്യക്തമാക്കുന്നത്. ഇതിന് തെളിവായി രേഖകളും ഉണ്ട്.എന്നാൽ ഈ ദമ്പതികൾ ഇപ്പോഴും കാനഡയിലാണോയെന്ന കാര്യത്തിൽ വ്യക്തമല്ല.







