കാനഡ താൽക്കാലിക വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി യുഎൻ റിപ്പോർട്ട്. കാനഡയുടെ താൽക്കാലിക വിദേശ തൊഴിലാളി നയം സമകാലിക അടിമത്തത്തിനുള്ള ഒരുപ്രജനന കേന്ദ്രമാണെന്ന് അടുത്തിടെ പുറത്തിറക്കിയ അന്താരാഷ്ട്ര റിപ്പോർട്ട് പറയുന്നു.
അധികാര അസന്തുലിതാവസ്ഥ തൊഴിലാളികളെ അവരുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിൽ നിന്ന് തടയുന്നതായി കഴിഞ്ഞ വർഷം കാനഡ സന്ദർശിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടറുടെ അന്തിമ റിപ്പോർട്ട് പറയുന്നു. തൊഴിലാളികൾ വ്യാപകമായ ദുരുപയോഗത്തിന് വിധേയരാകുന്നു, അവരുടെ അവകാശങ്ങളെക്കുറിച്ച് അവർ ഇപ്പോഴും ബോധവാന്മാരല്ലെന്നും റിപ്പോർട്ട് പറയുന്നു.
വ്യക്തമായ താൽപ്പര്യ വൈരുദ്ധ്യം ഉണ്ടായിരുന്നിട്ടും, തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്വം ഗവൺമെൻ്റിനാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വേതനം, പരിമിതമായ ഇടവേളകളുള്ള നീണ്ട ജോലി സമയം, അപര്യാപ്തമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ടുകളിൽ പറയുന്നു. ശാരീരികവും വൈകാരികവും വാക്കാലുള്ളതുമായ അധിക്ഷേപങ്ങൾക്കൊപ്പം ലൈംഗികാതിക്രമവും ചൂഷണവും സംബന്ധിച്ച ആരോപണങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ട് കണ്ടെത്തി.
ചില സന്ദർഭങ്ങളിൽ തൊഴിലുടമകൾ ചികിത്സ തേടുന്നതിൽ നിന്ന് തൊഴിലാളികളെ തടഞ്ഞതായും ചില തൊഴിലാളികൾക്ക് ആവശ്യമായ അവധി നിഷേധിച്ചതായും റിപ്പോർട്ട് പറയുന്നു. ചികിത്സ നൽകുന്നതിന് പകരം വേദനസംഹാരികൾ നൽകുന്നതായുമുള്ള ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തൊഴിലാളികൾക്ക് അസുഖമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ തൊഴിലുടമകൾ തയ്യാറാകണമെന്ന് 2022-ൽ നടപ്പിലാക്കിയ നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. പല തൊഴിലുടമകളും അവരുടെ തൊഴിലാളികൾക്ക് പാർപ്പിടം നൽകുന്നുണ്ടെന്ന്. എന്നാൽ 20 മുതൽ 30 തൊഴിലാളികൾക്ക് ഒരു ശുചിമുറിയാണ് നൽകുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ചൂഷണം വളർത്തുന്ന ഈ തൊഴിലാളി നയം അവസാനിപ്പിക്കാൻ രാജ്യം ഇടപെടണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
പ്രോഗ്രാമിന് കീഴിലുള്ള പെർമിറ്റുകളുടെ എണ്ണം 2019 മുതൽ 2023 വരെ 88 ശതമാനം വർധിച്ചു, എന്നാൽ കാനഡയിൽ അത്തരം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ പദ്ധതിയിടുന്നതായി ഒട്ടവ അടുത്തിടെ സൂചിപ്പിച്ചിരുന്നു.







