ടൊറൻ്റോയിൽ വില്ലൻ ചുമ കേസുകൾ വർധിക്കുന്നതായി ആരോഗ്യ പ്രവർത്തകർ. എന്നാൽ സെപ്തംബറർ പകുതിയോടെ ശ്വാസകോശ സംബന്ധമായ അണുബാധയുടെ വർധനവ് തടയാൻ സാധിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. വില്ലൻ ചുമ രോഗബാധിതരുടെ എണ്ണത്തിൽ ഈ മാസം കുതിച്ചുചാട്ടമുണ്ടായതായി ടൊറൻ്റോയിലെ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. വിനിത ദുബെ പറഞ്ഞു. സെപ്റ്റംബർ 16 വരെ 113 കേസുകളിൽ 99 കേസുകൾ സ്ഥിരീകരിച്ചു. ഓഗസ്റ്റ് അവസാനത്തെ 99 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 20 മുതൽ 22 വരെ കേസുകൾ കൂടിയുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു ശരാശരി വർഷത്തിൽ നമ്മൾ പ്രതീക്ഷിക്കുന്ന കേസുകളുടെ മൂന്നിരട്ടിയാണ് പുതിയ കണക്കെന്ന് ഡോ. ദുബെ പറഞ്ഞു. ജൂൺ 30 വരെ 470 വില്ലൻ ചുമ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെറും 98 എന്ന അഞ്ച് വർഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ വർദ്ധനവ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഏറ്റവും പുതിയ കേസുകളുടെ എണ്ണം ബുധനാഴ്ച ഒൻ്റാറിയോയിലെ പബ്ലിക് ഹെൽത്ത് പുറത്തുവിടും. എന്നാൽ ഈ പ്രത്യേക വർധനവിന് നിരവധി കാരണങ്ങളുണ്ടാകാമെന്ന് ഡോ. ദുബെ പറഞ്ഞു.
കഠിനമായ ചുമയാണ് പ്രധാന ലക്ഷണം. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.







